Monday, July 14, 2008

നൂലുണ്ട

സൃഷ്ടിയുടെ ജീവതാളം തള്ളിപ്പറഞ്ഞ്‌
തോന്നും താളത്തില്‍ തിരിഞ്ഞുരുണ്ട്‌
ഉരിഞ്ഞുപോകുന്ന അഹങ്കാരച്ചുറ്റിലെ
അഴിയ്ക്കാനറിയാത്ത കുരുക്കുകള്‍ പേറീട്ടും...
മുനയുള്ള സൂചിയ്ക്ക്‌
മൂക്കുകയറിട്ടു നിലയ്ക്കു നിര്‍ത്താന്‍
താനല്ലേയുള്ളു.. എന്നാണ്‌‌ ചോദ്യം.

കര്‍ക്കടസംക്രാന്തി വന്ന്‌,
അഴിഞ്ഞുലഞ്ഞ കുടുമയില്‍
ചൂലുചുറ്റി പുറത്തെടുത്തിടും വരെ
ഇരുട്ടിന്റെ പൊടി തിന്നട്ടെയവന്‍.